കഴിഞ്ഞദിവസമാണ് മറയൂരിലെ മാരി മുത്തുവിനെ പുലിപ്പല്ലുമായി തമിഴ് നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ചിന്നാർ ചെക്‌പോസ്റ്റിൽവെച്ചാണ് മാരിമുത്തുവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടുന്നത്. പിന്നാലെ ഉടുമൽപേട്ടയിലെ വനം വകുപ്പ് ഓഫീസിലെ ശുചിമുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് മാരിമുത്തുവിനെ കണ്ടെത്തിയത്. എന്നാൽ ഇത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധം നടന്നിരുന്നു.
0 Comments