കല്‍പറ്റ: വയനാട് വാകേരിയിൽ യുവാവിൻ്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കുങ്കിയാനകളെ ഉപയോഗിച്ചും ക്യാമറ ട്രാപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചുമാണു മയക്കുവെടി വിദഗ്ധരടക്കമുള്ള ആർ.ആർ.ടി സംഘത്തിൻ്റെ തിരച്ചിൽ.
ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. കടുവ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും ഉത്തരമേഖലാ സി.സി.എഫ് കെ.എസ് ദീപ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ ഇരുട്ട് വീണതോടെ തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും രാത്രിയും പട്രോളിങ്ങുമായി മേഖലയിൽ വനംവകുപ്പ് സംഘമുണ്ടായിരുന്നു.
0 Comments