ഗതാഗത കുരുക്കിൽ പെട്ട് കുട്ടിയുടെ മരണം: കുരുക്കിൽ കുടുങ്ങിയത് 50 മിനിറ്റെന്ന് ആംബുലൻസ് ഡ്രൈവർ സിറാജ്

 


കൊട്ടിയൂർ : താഴെപ്പാൽചുരം ഉന്നതിയിലെ പ്രജോഷ് -ബിന്ദു ദമ്പതികളുടെ മൂന്നര വയസ്സുകാരൻ മകൻ പ്രജിൽ മരണപ്പെടാൻ ഉണ്ടായ സാഹചര്യം ഗതാഗതക്കുരു ആണെന്ന് കൊട്ടിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് ഡ്രൈവർ സിറാജ്. കുട്ടിക്ക് അസുഖ ബാധിച്ചതിനെ തുടർന്ന് പിതാവ് 108 ആംബുലൻസ് വിളിക്കുകയായിരുന്നു. എന്നാൽ 10 മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്ത് എത്താൻ കഴിഞ്ഞത് 50 മിനിറ്റ് വൈകിയാണ്.അതിനുശേഷം കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകി ഓക്സിജനും ഘടിപ്പിച്ചു മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് അടിയന്തരമായി പോകുന്ന വഴി പാൽചുരം ചുരം പാതയിലും ഗതാഗതക്കുരുക്ക് നേരിട്ടു. ഒടുവിൽ വയനാട് മെഡിക്കൽ കോളേജിലേക്ക് എത്തുമ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങൾ ആംബുലൻസ് യാതൊരു പരിഗണനയും നൽകുന്നില്ല എന്ന് വിവിധ ആംബുലൻസിലെ ഡ്രൈവർമാർ പറയുന്നു.പല വാഹനങ്ങളും തോന്നിയ പടിയാണ് പാർക്ക് ചെയ്യുന്നത്. ബ്ലോക്ക് വരുമ്പോൾ വാഹനങ്ങൾ നിർത്തി ഡ്രൈവർമാർ ഇറങ്ങിപ്പോകുന്നതും പതിവാകുന്നു.ഞായറാഴ്ച തന്നെ രണ്ട് രോഗികളെ കൊണ്ട് വിവിധ ആശുപത്രിയിലേക്ക് പോകേണ്ടിവന്നു എന്നും വളരെ സാഹസപ്പെട്ട് ആണ് ഇവരെ കൊട്ടിയൂരിൽ നിന്നും വിവിധ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതെന്നും സിറാജ് പറയുന്നു. തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ആംബുലൻസ് ഡ്രൈവറായ ബെസ്റ്റിനും സമാനമായ പരാതിയാണുള്ളത്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ ഓവർടേക്ക് ചെയ്ത് എതിർ ദിശയിൽ വരുന്നത്. ആംബുലൻസ് ആണ് ഒരു ജീവനാണ് ഇതിൽ ഉള്ളത് എന്ന് കരുണ പോലും കാണിക്കുന്നില്ല എന്ന് പറയുന്നു.എമർജൻസി വാഹനങ്ങൾക്ക് പോവാനുള്ള സൗകര്യങ്ങൾ പോലീസ് ഒരുക്കണം എന്നാണ് ഇവരുടെ ആവശ്യം.

Post a Comment

0 Comments