കണിച്ചാർ:വയനാട് കരിന്തളം 400 K.V. പവർ ഹൈവേ ലൈനുമായി ബന്ധപ്പെട്ട് കണിച്ചാർ പഞ്ചായത്തിലെ ഭൂമിയും കാർഷിക വിളകളും നഷ്ടപെടുന്ന കർഷകരുടെ വൻ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കണിച്ചാർ ടൗണിൽ നടന്ന പരിപാടിയിൽ ഫാ. പയസ് പടിഞ്ഞാറേമുറിയിൽ ഉദ്ഘാടനം നിർവഹിച്ചു. തോമസ് വർഗീസ് മുഖ്യ സന്ദേശം നൽകി. ഫാ. ജിന്റോ പന്തലാനിയിൽ അധ്യക്ഷത വഹിച്ചു. ജോയിക്കുട്ടി കുലച്ചിത്തറ, പൈലി വാത്യാട്ട്, ബെന്നി പുതിയാംപറമ്പിൽ, ജെയിംസ് നെല്ലിമൂട്ടിൽ എന്നിവർ സംസാരിച്ചു
ഭൂമി നഷ്ട്ടപ്പെടുന്നവർക്ക് ടവർ ഫൂട് ഏരിയ യിൽ ന്യായവിലയുടെ പത്തിരട്ടി നൽകുക. കോറിഡോറിൽ ന്യായവിലയിൽ അഞ്ചിരട്ടി നൽകുക. റബ്ബറിന് റബ്ബർ ബോർഡും, തെങ്ങിന് നാളികേര വികസന ബോർഡും കുരുമുളകിന് സ്‌പൈസസ് ബോർഡും മറ്റു കാര്ഷികവിളകൾക്ക് അതുമായി ബന്ധപ്പെട്ട ഡിപ്പാർട്മെന്റ്കളും ന്യായമായ വില കർഷകർക്ക് ഉറപ്പാക്കുക.വീട് നഷ്ട്ടപ്പെടുന്നവർക്ക് സ്ക്വയർ ഫീറ്റ് ന് 2500 രൂപ വീതം നൽകുക. ലൈൻ യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പായി നഷ്ടപരിഹാരം ലഭ്യമാക്കുക.ഈ പദ്ധതിയിൽനിന്നും ജനവാസമേഖലയെ ഒഴിവാക്കുക.ഭൂമിയുടെ ന്യായവില മിനിമം 15000 രൂപ ആയി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ കർഷകർ യോഗത്തിൽ ഉന്നയിച്ചു .
0 Comments