ഇളനീർ കുടിച്ച് ​ദാഹമകറ്റാമെന്ന് കരുതേണ്ട; കരിക്കും കിട്ടാനില്ല

കൊല്ലം: വേനൽ ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ ആശ്വാസമായിരുന്ന കരിക്കിനും വില പൊള്ളുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കരിക്കിന്റെ വരവ് ഗണ്യമായി കുറഞ്ഞതോടെയാണ് വിപണിയിൽ വില വർധിച്ചത്. ആവശ്യക്കാർ ഏറുകയും ലഭ്യത കുറയുകയും ചെയ്തതോടെ പലയിടങ്ങളിലും കരിക്കിന്റെ വില 60 രൂപ കടന്നു.

ഏപ്രിൽ മാസം ആരംഭിച്ചതോടെയാണ് വിലയിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയത്. നേരത്തെ 50 രൂപയായിരുന്ന കരിക്കിന് ഇപ്പോൾ 60 രൂപയാണ് ഈടാക്കുന്നത്. ചുവന്ന കരിക്കിന് 70 രൂപ വരെ നൽകേണ്ട അവസ്ഥയാണെന്ന് കൊല്ലം ജില്ലയിലെ ആശ്രാമം മേഖലയിലുള്ള വ്യാപാരികൾ വ്യക്തമാക്കുന്നു. കേരളത്തിൽ ആവശ്യത്തിന് കരിക്ക് ലഭ്യമല്ലാത്തതും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ലോഡുകൾ കുറഞ്ഞതുമാണ് ഈ പ്രതിസന്ധിക്ക് കാരണം.


Post a Comment

0 Comments