മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഉഖ്രുലിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഇന്നലെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. അക്രമികൾ വീടുകൾക്ക് തീയിട്ടു. ഇന്നലെ ഉക്രുലിൽ നാഗ വില്ലേജ് ഗാർഡ് അംഗം കൊല്ലപ്പെട്ടിരുന്നു. കാംജോങ് ജില്ലയിലെ ചാട്രിക് ഖുള്ളെൻ സ്വദേശി ഹോർഷാക്മി ജമാങ് (29) ആണ് കൊല്ലപ്പെട്ടത്.സിനകൈതൈയിൽ പട്രോളിംഗ് ഓപ്പറേഷനിടയിലായിരുന്നു സംഭവം.
2023 മേയ് 3നാണ് മണിപ്പൂരിൽ മെയ്തി -കുക്കി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു വർഷം പിന്നിടുമ്പോഴും സമാധാനം പുനഃസ്ഥാപിക്കാനാകാതെ അസ്ഥിരമായ സാഹചര്യമാണ്. ഭൂരിപക്ഷമായ മെയ്തി വിഭാഗത്തെ പട്ടികവർഗ്ഗ (ST) പദവിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ ആദിവാസി ഗോത്ര വിഭാഗങ്ങൾ (കുക്കി) നടത്തിയ മാർച്ചാണ് കലാപത്തിന് തുടക്കമിട്ടത്. കലാപത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും, 60,000-ത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്തു

0 Comments