ഇരിട്ടി: കനത്ത മഴയെ തുടർന്ന് കുടക് ജില്ലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജൂൺ 6 മുതൽ ജൂലൈ അഞ്ചുവരെ കണ്ടെയ്നറുകൾ, ബുള്ളറ്റ് ടാങ്കറുകൾ, മരം/ മണൽ എന്നിവ കൊണ്ടുപോകുന്ന ലോറികൾ, ടോറസ് ലോറികൾ, മൾട്ടി ആക്സിൽ ടിപ്പറുകൾ തുടങ്ങിയ വലിയ ചരക്ക് വാഹനങ്ങൾക്ക് കുടക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി. അതേസമയം ബസ് ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങൾക്ക് നിരോധനമില്ല.
പച്ചക്കറികൾ അടക്കം കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങൾക്കും ലോറികൾക്കും നിയന്ത്രണം ബാധകമല്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ ദുരന്ത നിയമപ്രകാരം കേസെടുക്കുമെന്ന് കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തമായതോടെ കുടക് ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയാണ് തുടരുന്നത്.
0 Comments