തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങ് ഒന്നാം പാലം തീരത്ത് അടിഞ്ഞ പാക്കറ്റിൽ പ്ലാസ്റ്റിക് ഗ്രാന്യൂളുകളാണ് ഉള്ളതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സാബ നസീമുദ്ദീന്‍ പറഞ്ഞു. ഇവ അപകടകരമല്ലെന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കടൽ ജലത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അപകടകരമല്ലാത്ത വസ്തുക്കള്‍ ആണെങ്കിലും ജാഗ്രത തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെ തീരത്തുനിന്ന് അപകടകരമായ വസ്തുക്കള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂടുതല്‍ കണ്ടെയ്‌നറുകള്‍ ഇവിടെ എത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വര്‍ക്കല പാപനാശം തീരത്തും കണ്ടെയ്‌നറുകള്‍ അടിഞ്ഞു. പാപനാശത്ത് ബലി മണ്ഡപത്തിന് സമീപം അടിഞ്ഞ കണ്ടെയ്‌നറുകളില്‍ നിന്ന് ചാക്ക് കെട്ടുകള്‍ പുറത്തേക്ക് വീണ അവസ്ഥയിലാണ്. ഇതില്‍ നിന്ന് പ്ലാസ്റ്റിക് ഗ്രാന്യൂളുകള്‍ തീരത്ത് വ്യാപിച്ചിട്ടുണ്ട്.
0 Comments