അസം: അസമിലെ പാർക്കിൽ വനപാലകരും പൊലീസും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. കാസിരംഗ നാഷണൽ പാർക്കിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് ഒരു എകെ-56 റൈഫിളും 11 റൗണ്ട് വെടിയുണ്ടകളും, മൂന്ന് റൗണ്ട് വെടിയുണ്ടകളുള്ള ഒരു പോയിന്റ് 303 റൈഫിളും,ഭക്ഷണ സാധനങ്ങൾ, ടോർച്ച് എന്നിവ കണ്ടെടുത്തു.
ഇന്നലെ രാത്രി പാർക്കിലെ അഗോറട്ടോലി റേഞ്ചിലെ ബലിദുബി ക്യാമ്പിലെ സുരക്ഷാ ജീവനക്കാർക്ക് നേരെ ആയുധധാരികൾ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും വനം വകുപ്പും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തിയത്.
തുടർന്ന് രാത്രി 10.30 ഓടെ ധൻബാരി പ്രദേശത്തിന് സമീപം സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആയുധധാരികൾ വെടിയുതീർക്കുകയായിരുന്നു. പ്രദേശത്ത് അരമണിക്കൂറോളം വെടിവയ്പ്പ് തുടർന്നു. പ്രദേശത്തെ എല്ലാ ഫോറസ്റ്റ് ക്യാമ്പുകളിലും അതീവ ജാഗ്രതാ നിർദേശമുണ്ടെന്നും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
0 Comments