കെ സുധാകരന് പിന്തുണയുമായി കെ മുരളീധരൻ രംഗത്ത്. സുധാകരൻ പ്രയാസങ്ങൾ പറഞ്ഞു എന്നു മാത്രമേയുള്ളുവെന്നും പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ട് എന്നല്ല അതിൻ്റെ അർത്ഥമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
‘ഒരു വ്യക്തി ഒഴിയുമ്പോൾ സ്വാഭാവികമായി അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ വിലയിരുത്തും. ഞങ്ങളൊക്കെ അദ്ദേഹം തുടരണമെന്നാണ് ഹൈക്കമാൻഡിനെ അറിയിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കമാൻഡ് തീരുമാനമെടുത്തു. അത് തങ്ങളെല്ലാവരും അംഗീകരിക്കുകയും ചെയ്തു’, അദ്ദേഹം പറഞ്ഞു.
സുധാകരൻ സ്ഥാനമൊഴിഞ്ഞ് ബാറ്റൺ സണ്ണി ജോസഫിന് കൈമാറി. സുധാകരന് ഒരു ആഗ്രഹമുണ്ടായിരുന്നു. ഒരു ഭരണ മാറ്റമുണ്ടായി മനസ്സിൽ സന്തോഷത്തോടുകൂടി പുതിയ ആൾക്ക് ബാറ്റൻ കൈമാറണമെന്ന്. പാർട്ടി പറഞ്ഞത് അദ്ദേഹം അനുസരിച്ചിട്ടുണ്ട്. ഇന്നത്തെ പ്രസ്താവന ഒരു അച്ചടക്ക ലംഘനമായി കാണാൻ കഴിയില്ല. കെ സുധാകരൻ പറഞ്ഞത് തെറ്റായി കാണേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം തലമുറ മാറ്റം വേണം എന്നതാണ് ഹൈക്കമാൻഡ് തീരുമാനം. അതിനർത്ഥം പഴയ ആളുകളെ മുഴുവൻ തഴയുക എന്നതല്ല. അടുത്ത ജനുവരി ആകുമ്പോൾ തന്നെ ചർച്ച നടത്തി സ്ഥാനാർത്ഥികളെ തീരുമാനിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്ത് വേണം പുനഃസംഘടന നടത്താൻ എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
0 Comments