ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നു, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇറാനിലെ ജനങ്ങൾ പേർഷ്യൻ പുതുവർഷമായ 'നൗറൂസ്' ആഘോഷിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വെല്ലുവിളിച്ചുകൊണ്ട് നൈനി പ്രസ്താവന നടത്തിയിരുന്നു.
ഇറാന്റെ മിസൈൽ ഉൽപ്പാദന ശേഷി തകർത്തെന്ന ഇസ്രായേലിന്റെ അവകാശവാദം കൊല്ലപ്പെടുന്നതിന് മുൻപ് നൈനി തള്ളിക്കളഞ്ഞിരുന്നു. ഇറാൻ ഇപ്പോഴും ശക്തമായി മിസൈലുകൾ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തിരുന്നു. അമേരിക്കൻ കപ്പലുകളെ പേർഷ്യൻ ഗൾഫിലേക്ക് അയക്കാൻ ധൈര്യമുണ്ടോ എന്ന് ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിക്കുകയും ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് നൈനി ആക്രമിക്കപ്പെട്ടത്

0 Comments