അതേസമയം, കേസിൽ പ്രതികളെ സഹായിച്ച കടത്തൂർ സ്വദേശി അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് രക്ഷപ്പെടാൻ കാർ സൗകര്യം ഒരുക്കിയത് അജ്മലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം അതുൽ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വേഗത കുറയ്ക്കാനായി മുന്നിൽ ഓടിച്ച സ്വിഫ്റ്റ് കാറിലായിരുന്നു അജ്മൽ ഉണ്ടായിരുന്നത്. കൊലപാതക ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി.
കഴിഞ്ഞ മാർച്ച് 14-നാണ് കരുനാഗപ്പള്ളി നഗരമധ്യത്തിൽ വെച്ച് അതുൽ കൊല്ലപ്പെടുന്നത്. പ്രശസ്ത ഗുണ്ടാതലവൻ ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു അതുൽ. ഈ കൊലപാതകത്തോടുള്ള പ്രതികാരമായി പ്രദേശത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്.
0 Comments