ദില്ലി: ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ചമ്പത് റായ് രാജിവെച്ചതിന് പകരം ബജ്രംഗ്ലാൽ ബാഗ്ഡയുടെ പേര് നിർദ്ദേശിച്ച് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പിയുടെ ദേശീയ അന്തർ ദേശീയ ജനറൽ സെക്രട്ടറിയാണ് ബാഗ്ഡ. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാഗ്ഡയുടെയും നിലവിലെ അംഗം കൃഷ്ണമോഹൻറെയും പേരുകൾ പരിഗണനയിലുണ്ട്. വിഎച്ച്പി ഇന്ദ്രപ്രസ്ഥ മേഖലാ സെക്രട്ടറി നീരജ് ദൗനേരിയയുടെ പേരും ട്രസ്റ്റംഗമായി പരിഗണനയിലുണ്ട്. രണ്ട് അംഗങ്ങൾ വിർച്ച്വലായി പങ്കെടുക്കാനാണ് സാധ്യത. അയോധ്യ ക്ഷേത്രത്തിലെ കൊള്ള പുറത്ത് വന്നതിന് പിന്നാലെയാണ് ചമ്പത് റായിയും ട്രസ്റ്റി ഡോ. അനിൽ മിശ്രയും രാജിവെച്ചത്.
അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന് നടക്കും. സംഭാവന തട്ടിപ്പില്‍ സംശയമുനയില്‍ നില്‍ക്കുന്ന ട്രസ്റ്റ് എന്ത് നിലപാടെടുക്കുമെന്നതില്‍ ആകാംക്ഷ സജീവമാണ്. അയോധ്യയില്‍ മൂന്ന് മണിക്ക് നടക്കുന്ന യോഗം ചമ്പത് റായിയുടേതടക്കം രാജി അംഗീകരിക്കും. ഇന്നത്തെ യോഗത്തില്‍ തട്ടപ്പുകളിൽ ഉത്തരം പറയേണ്ട ഉ ജനറല്‍ സെക്രട്ടറി ചമ്പത് റായി പങ്കെടുത്തേക്കില്ല. പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനായി ദില്ലിയിൽ ചേരുന്ന ട്രസ്റ്റിന്റെ യോഗത്തിൽ ബജ്രംഗ്ലാൽ ബാഗ്ഡയുടെ അടക്കം പേര് നിർദ്ദേശിക്കും. രാജിവച്ച പദവികളേക്ക് ആരെന്നോ, സിഇഒ പോസ്റ്റിലേക്ക് ആരെ നിയമിക്കുമെന്നോ വ്യക്തമല്ല.
%20(1).jpg)
0 Comments