രാജ്യത്തുടനീളം പണിമുടക്കി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍; സെര്‍വര്‍ തകരാറെന്ന് അധികൃതര്‍

 


കൊച്ചി: രാജ്യത്തുടനീളം പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പണിമുടക്കി. സെര്‍വര്‍ തകരാറാണ് കാരണമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഒരാള്‍ക്ക് പോലും സേവനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. നൂറുകണക്കിനാളുകളാണ് മണിക്കൂറുകളോളം കാത്തുനിന്ന് വലയുന്നത്.

ഫീസ് അടച്ച് കൃത്യമായ സമയത്ത് സ്ലോട്ട് ബുക്ക് ചെയ്ത് എത്തിയവരാണ് ഇപ്പോള്‍ മടങ്ങി പോകേണ്ട ദുരവസ്ഥയിലായിരിക്കുന്നത്. പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ പ്രത്യേക സോഫ്റ്റ്വെയറിലേക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തതാണ് പ്രധാന തടസ്സം.

എറണാകുളം ആലുവയിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ മാത്രം പ്രതിദിനം 600 പേര്‍ക്കാണ് സേവനം നല്‍കുന്നത്. ഇതൊരു ദേശീയതലത്തിലുള്ള പ്രശ്‌നമാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ ജീവനക്കാരും വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുമുണ്ട്. തകരാര്‍ പരിഹരിക്കാന്‍ അവര്‍ക്കും സാധിച്ചിട്ടില്ല.

Post a Comment

0 Comments