കണ്ണൂര്‍: മുഹമ്മദ് റിയാസുമായി ബന്ധമുള്ളവരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി വിരുദ്ധ ശക്തികളിൽ പ്രധാനിയായി ഇഡി മാറി. അന്വേഷണം മുഹമ്മദ് റിയാസിലേക്ക് എത്തിക്കാനാണ് ഇഡി ശ്രമം. ഇത്തരം ശ്രമങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു.
കോഴിക്കോട് തന്നെ ഒൻപത് പേരെ, റിയാസുമായിട്ട് പരിചയമുണ്ട് എന്നുള്ളതിന്റെ പേരിൽ റെയ്ഡ് ചെയ്യുന്ന അവസ്ഥയാണ് ഇന്നലെ ഉണ്ടായത്. ഞങ്ങൾ ഇന്നലെ അതിനെ ശക്തിയായിട്ട് പ്രതിഷേധിച്ചിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെ കടന്നാക്രമിക്കാനാണ് സിപിഎമ്മിന്‍റെ നേതാക്കളുമായിട്ട് അടുത്ത് ബന്ധമുള്ളവരെ എല്ലാം റെയ്ഡിന്‍റെ ഭാഗമായി ഒരു പുകമറ സൃഷ്ടിച്ചുകൊണ്ട് പാർട്ടി വിരുദ്ധ മനസ് രൂപപ്പെടുത്താനുള്ള ശ്രമം അവർ നടത്തുന്നത്.
വലിയ രീതിയിലുള്ള കൊള്ള ബിജെപിയും സംഘ്പരിവാർ വിഭാഗങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഒന്നും കേരളത്തിൽ ഉൾപ്പെടെ നിലപാടുകൾ സ്വീകരിക്കാത്ത ഇഡി, ഇപ്പോൾ പാർട്ടിക്കെതിരായിട്ട് ഇതുപോലുള്ള റെയ്ഡും അതുപോലുള്ള പരിപാടികളും സംഘടിപ്പിച്ച് പാർട്ടി വിരുദ്ധ ശക്തിയുടെ പട്ടികയിൽ ഒന്നാമത്തെ പേരായിട്ട് ഇഡി സ്ഥാനം നേടുന്നു എന്നുള്ളതാണ് കേരളത്തിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ചിത്രം.
രാഷ്ട്രീയമായിട്ട് വരുമ്പോൾ അതിനെ രാഷ്ട്രീയമായിട്ട് നേരിടുക എന്നുള്ളതാണ് നേരത്തെ ഞങ്ങൾ എടുത്ത നിലപാട്. ആ നിലപാട് ഇനിയങ്ങോട്ട്, അതിപ്പോൾ റിയാസിന് എതിരായിട്ട് വന്നാലും അതുപോലെതന്നെ പാർട്ടിയുടെ നേതാവ് അവിടുത്തെ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർക്ക് എതിരായിട്ട് വന്നാലും ഒക്കെ ഞങ്ങൾ ആ നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
%20(1).jpg)
0 Comments