ന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ അപകടത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം ഇന്ധനവിതരണം നിലച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ധന വിതരണത്തിനായുള്ള സ്വിച്ച് 'റണ്ണിൽ' നിന്നും ' കട്ട്ഓഫ്' എന്നതിലേക്ക് മാറിയതായാണ് റിപ്പോർട്ടിലുള്ളത്. ഇന്ത്യൻ വ്യോമയാന മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
രാജ്യത്തെ നടുക്കിയ അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് അപകടം നടന്നത് ഇങ്ങനെ...
11:17AM
ന്യൂഡൽഹിയിൽ നിന്നും ഡ്രീംലൈനർ വിമാനം അഹമ്മദാബാദിൽ ലാൻഡ് ചെയ്തു
1:18:38 PM
അഹമ്മദാബാദ് വിമാനത്താവളത്തിലെ ബേ 34ൽ നിന്നും വിമാനം നീങ്ങിത്തുടങ്ങി
1:25:15 PM
ക്രൂ ടാക്‌സി ക്ലിയറൻസ് ആവശ്യപ്പെട്ടതിനെ തുടർന്ന് എയർ ട്രാഫിക് കൺട്രോൾ ക്ലിയറൻസ് നൽകി. ടാക്‌സിവേ R4ലൂടെ റൺവേ 23ൽ പുറപ്പെടലിനായി നിരന്നു നിൽക്കുന്നു
1:32:03 PM
വിമാനം ഗ്രൗണ്ട് കണ്ട്രോളിൽ നിന്നും ടവർ കണ്ട്രോളിലേക്ക് മാറ്റി
1:37:33 PM
വിമാനത്തിന് ടേക്ക് ഓഫ് ക്ലിയറൻസ് ലഭിച്ചു
1:37:37 PM
വിമാനം പറന്നുയരാൻ തുടങ്ങുന്നു
1:38:39 PM
വിമാനം പറന്നുയർന്നു. പറന്നുയരുന്നതിന് അനുസരിച്ച് എയർ/ഗ്രൗണ്ട് സെൻസറുകൾ എയർ മോഡിലേക്ക് മാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു
0 Comments