കേളകം:മെയ് 25ന് നടത്താനിരുന്ന നറുക്കെടുപ്പ് മാറ്റിവെക്കുകയാണെന്ന് പ്രവാസി മലയാളി ബെന്നി തോമസ്. സാമ്പത്തിക ബുദ്ധിമുട്ടും ഭാര്യക്ക് ഉണ്ടായ രോഗത്തെയും തുടർന്ന് സ്വന്തം വീടും സ്ഥലവും നറുക്കെടുപ്പിലൂടെ വിൽക്കാൻ തീരുമാനിക്കുകയും ഇതിൻറെ ഭാഗമായി ടിക്കറ്റ് വിതരണം ആരംഭിക്കുകയും ചെയ്തിരുന്നു.എന്നാൽ സാമ്പത്തിക ബാധ്യത തീർക്കാനുള്ള തുക പോലും ടിക്കറ്റിൽ നിന്നും പിരിഞ്ഞു കിട്ടാത്തതിനാൽ.നറുക്കെടുപ്പ് കുറച്ചുദിവസം കൂടി നീട്ടിവെക്കുകയാണെന്ന് ബെന്നി തോമസ് കേളകത്ത് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബാങ്കിലുള്ള സാമ്പത്തിക ബാധ്യത തീർക്കണമെങ്കിൽ തന്നെ വലിയൊരു തുക വേണം. ഇത് തീർത്താൽ മാത്രമേ ബാങ്കിൽ വച്ചിരിക്കുന്ന ഡോക്യുമെന്റ് വിജയിക്ക് നൽകാനാവു.ഇതോടൊപ്പം മറ്റു സമ്മാനങ്ങളും വാങ്ങണം. അതിനുള്ള തുക നിലവിൽ ടിക്കറ്റ് വിൽപ്പനയിൽ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ടിക്കറ്റ് വിൽപ്പന ഊർജ്ജിതമാക്കാനും എത്രയും പെട്ടെന്ന് തന്നെ നറുക്കെടുപ്പ് നടത്താൻ ആകുമെന്നും പ്രതീക്ഷിക്കുന്നു എന്നും ബെന്നി തോമസ് പറഞ്ഞു.
എല്ലാവരും ദയവായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.ഗൾഫിൽ ബിസിനസ് നടത്തിക്കൊണ്ടിരുന്ന ബെന്നിക്ക് കൊറോണയെ തുടർന്നു ഉണ്ടായ ബിസിനസ് തകർച്ചയാണ് വൻ ബാധ്യതക്കാരനായി മാറിയത്.ഇതോടൊപ്പം ഭാര്യയ്ക്ക് രോഗം കൂടി ബാധിച്ചതോടെ വീണ്ടും കടക്കണിയിൽ ആയി.
0 Comments