ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കാലുകുത്തുന്ന ആദ്യ ഇന്ത്യന്‍ പൗരനെന്ന നേട്ടം സ്വന്തമാക്കാൻ ശുഭാംശു ശുക്ലയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലെത്തിയ ആക്സിയം-4 പേടകം ഫ്ലോറിഡയിലെ കെന്നഡി സ്‌പെയ്സ് സെന്ററില്‍ നിന്ന് ജൂണ്‍ എട്ടിന് കുതിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.41 ന് മുന്‍പാകും ഡ്രാഗണ്‍ ബഹിരാകാശവാഹനത്തിന്റെ വിക്ഷേപണം.
ആക്സിയം-4 ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാംശു ശുക്ല. 1984-ല്‍ റഷ്യയുടെ സോയൂസ് പേടകത്തില്‍ ബഹിരാകാശത്തെത്തിയ രാകേഷ് ശര്‍മയ്ക്ക് ശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യന്‍ പൗരനാകും ശുഭാംശു ശുക്ല. കമാന്‍ഡറായ അമേരിക്കൻ ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്സണടക്കം മൂന്ന് പേര്‍ കൂടി ദൗത്യത്തിന്റെ ഭാഗമാണ്.’
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന 14 ദിവസവും ഭക്ഷണവും പോഷകവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാകും ശുഭാംശു നടത്തുക എന്നാണ് റിപ്പോർട്ട്. ബഹിരാകാശത്ത് പരീക്ഷണം നടത്തിയ വിത്തുകളെ ഭൂമിയിലെത്തിച്ച് കൃഷിക്കുപയോഗിക്കാനും ലക്ഷ്യമിടുന്നുണ്ട്. അന്താരാഷ്ട്രനിലയത്തിലെ അനുഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുമെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. 550 കോടിരൂപയാണ് ആക്സിയം -4 ദൗത്യത്തിനായി ഐഎസ്ആര്‍ഒ മുടക്കുന്നത്.
0 Comments