ഡൽഹി: രാജ്യത്തെ വളര്‍ന്നുവരുന്ന വാടക വിപണിയിൽ കൂടുതൽ കൃത്യതയും സുതാര്യതയും കൊണ്ടുവരുന്നതിനായി പുതിയ വാടക കരാര്‍ നിയമവുമായി കേന്ദ്രസര്‍ക്കാര്‍. മോഡൽ ടെനൻസി ആക്ടിനെയും സമീപകാല ബജറ്റ് പ്രഖ്യാപനങ്ങളെയും അടിസ്ഥാനമാക്കിയാണ് പുതുക്കിയ നിയമം.
വാടകക്കാർക്കും വീട്ടുടമസ്ഥർക്കും ഒരുപോലെ സഹായകരമായ ഒരു സ്റ്റാൻഡേർഡ് സംവിധാനം സൃഷ്ടിക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. നഗരങ്ങളിലുടനീളം കൂടുതൽ ആളുകൾ വാടക വീടുകളിലേക്കും മറ്റ് അനുബന്ധ സാഹചര്യങ്ങളിലേക്കും മാറുന്ന സാഹചര്യത്തിലാണ് പുതിയ ചട്ടക്കൂട് നിലവിൽ വരുന്നത്.
ഓരോ വാടക കരാറും ഒപ്പിട്ട് രണ്ട് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. സ്റ്റേറ്റ് പ്രോപ്പർട്ടി രജിസ്ട്രേഷൻ പോർട്ടലുകളിലോ പ്രാദേശിക രജിസ്ട്രാർ ഓഫീസുകളിലോ ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കാം. കൃത്യസമയത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 5,000 രൂപ പിഴ നൽകേണ്ടി വരും. 2025 ലെ നിയമപ്രകാരമുള്ള ഏറ്റവും നിർണായകമായ പരിഷ്കാരങ്ങളിൽ ഒന്നാണ് നിർബന്ധിത ഡിജിറ്റൽ വാടക കരാർ രജിസ്ട്രേഷൻ. ഓരോ വാടക കരാറും ഔദ്യോഗിക സർക്കാർ ഡാറ്റാബേസിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഈ സംവിധാനം ഉറപ്പാക്കുന്നു.

0 Comments