യുഎസ് യുദ്ധവിമാനം ഇറാൻ തകർത്തു; പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

 


കുവൈത്ത്: അമേരിക്കൻ സേനയുടെ യുദ്ധ വിമാനം തകർത്തതായി ഇറാൻ. അമേരിക്കയുടെ എഫ്-15 പോർ വിമാനം കുവൈത്ത് വ്യോമാതിർത്തിയിലാണ് തകർന്നുവീണത്. വിമാനം താഴേക്ക് പതിക്കുന്നതിന് മുമ്പ് പൈലറ്റ് പുറത്തേക്ക് ചാടിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൈലറ്റിന് നിസാര പരിക്കുകളേറ്റതായാണ് വിവരം.

വിമാന തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന് തീപിടിച്ച് താഴേക്ക് പതിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഒരേ സമയം ഇസ്രയേലിലേക്കും ​ഗൾഫ് മേഖലയിലെ അമേരിക്കൻ വ്യോമ താവളങ്ങളിലേക്കും ഇറാൻ മിസൈലുകൾ തൊടുത്ത് ഇറാൻ ആക്രമണം തുടരുകയാണ്.

തിങ്കളാഴ്ച മിന അൽ അഹ്മദി റിഫൈനറിയിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ വീണതായി കുവൈത്തിലെ ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (കെഐപിഐസി) സ്ഥിരീകരിച്ചു. രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റതായും കെഐപിഐസി അറിയിച്ചു.

മേഖലയിൽ വിന്യസിച്ചിട്ടുള്ള എംഐഎം-104 പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം വിമാനത്തെ അബദ്ധത്തിൽ വെടിവെച്ചിട്ടതാകാം എന്ന് സംശയിക്കുന്നു. സാധാരണഗതിയിൽ ബാലിസ്റ്റിക് മിസൈലുകളെയും ശത്രു വിമാനങ്ങളെയും തകർക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനമാണ് പാട്രിയറ്റ്.


Post a Comment

0 Comments