പെരിങ്കരി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു




ഇരിട്ടി :പെരിങ്കിരിയിലെ കുരുവിക്കാട്ടു വീട്ടില്‍ ഗുരുജി എന്ന സജുവിനെ കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടവില്‍ പാര്‍പ്പിച്ചു.കാസര്‍ഗോഡ് ജില്ലയിലെ ബേടകം പോലീസ് സ്റ്റേഷനില്‍ 2026 ജനുവരി മാസം രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ കാസര്‍ഗോഡ് സ്‌പെഷ്യല്‍ സബ് ജയിലില്‍ തടവില്‍ കഴിയവേ   ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടനെയാണ് സജുവിനെ കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 25 ഓളം മോഷണ കേസുകളില്‍ പ്രതിയാണ് സജു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാല്‍ ഐപിഎസിന്റെ കാപ്പാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ ആയ അരുണ്‍ കെ വിജയന്‍ ഐഎഎസ് പുറപ്പെടുവിച്ച കരുതല്‍ തടങ്കല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ കെ. എ.എസ് ഐ ബിജു സി, എ.എസ് ഐ സുനിത കുമാരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിഹാബ്, സി. പി. ഒ ആദര്‍ശ് എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞദിവസം കാസര്‍ഗോഡ് വെച്ച് പ്രതിയായ സജുവിനെ അറസ്റ്റ് ചെയ്തത്. ഏറ്റവും ഒടുവിലായി കാസര്‍ഗോഡ് ജില്ലയിലെ മോഷണ കേസിലാണ് സജു ജയിലില്‍ കഴിഞ്ഞവന്നിരുന്നത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാല്‍ ഐ പി എസിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ ബാബു ഇരിട്ടി എസ്.എച്ച്.ഒ മെല്‍ബിന്‍ ജോസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു പ്രതിക്കെതിരെ കാപ്പ പ്രൊപ്പോസല്‍ തയ്യാറാക്കിയത്.

Post a Comment

0 Comments