വർധനവോടെ കേരളത്തിൽ വാണിജ്യ സിലിണ്ടർ വില മൂവായിരം രൂപ കടന്നു. കൊച്ചിയിൽ 3085 രൂപയായും തിരുവനന്തപുരത്ത് 3106 രൂപയായും കോഴിക്കോട് 3117 രൂപയായും വില ഉയർന്നു. പാചകവാതക വിലയിലുണ്ടായ ഈ വൻ വർധനവ് ഹോട്ടലുകളുടെ പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടും. ഇത് ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഉടമകളെ നിർബന്ധിതരാക്കും. ഹോട്ടലുകളെ ആശ്രയിക്കുന്ന തൊഴിലാളികൾ, വിദ്യാർത്ഥികൾ, ദിവസവേതനക്കാർ എന്നിവർക്ക് ഭക്ഷണവില വർധന വലിയ തിരിച്ചടിയാകും.
നേരത്തെ സിലിണ്ടറിന് 100-150 രൂപ വരെയാണ് വർധിപ്പിച്ചിരുന്നതെങ്കിൽ, ഇത്തവണ ഏകദേശം ആയിരം രൂപയോളം ഒറ്റയടിക്ക് വർധിപ്പിച്ചത് ഹോട്ടൽ മേഖലയെ തകർക്കുമെന്ന് ഉടമകൾ പറയുന്നു. എൽ.പി.ജി നിയന്ത്രണവും വിലക്കയറ്റവും കാരണം പല ചെറുകിട ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല.
0 Comments