കോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി! സമൂഹ മാധ്യമങ്ങളില്‍ പിള്ളേരുടെ പാര്‍ട്ടി വൈറല്‍!

 


ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെ മൊത്തം ഉലച്ചുകൊണ്ട് ഒരു പുതിയ ഡിജിറ്റല്‍ പ്രസ്ഥാനം രൂപം കൊണ്ടിരിക്കുകയാണ്, കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ സിജെപി. ഇതൊരു വെറും കുട്ടിക്കളിയോ തമാശ ട്രോളോ അല്ല. മറിച്ച് സിസ്റ്റത്തിന്റെ ഉറക്കം കെടുത്തുന്ന, ഇന്ത്യന്‍ ജെന്‍സി പിള്ളേര്‍ ഏറ്റെടുത്ത ഒരു പൊളിറ്റിക്കല്‍ മൂവ്‌മെന്റായാണ് അളയാടപ്പെടുത്തുന്നത്.

തുടക്കം ഒരു’അപമാനത്തില്‍’ നിന്ന്!

സുപ്രീം കോടതിയില്‍ നടന്ന ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പാറ്റ (Cockroach) പരാമര്‍ശമാണ് സിജെപി രൂപീകരണത്തിലേക്ക് നയിച്ചത്. വ്യാജ ബിരുദങ്ങള്‍ കാണിച്ച് ആക്ടിവിസവും ജേണലിസവും നടത്തുന്ന ചില യുവാക്കളെ അദ്ദേഹം പാറ്റകളോട് ഉപമിച്ചു. തൊഴിലില്ലാത്ത ഒരു കൂട്ടം യുവാക്കളാണ് ആക്ടിവിസ്റ്റുകളായി മാറി സിസ്റ്റത്തെ ആക്രമിക്കാന്‍ തുടങ്ങുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

തൊഴിലില്ലായ്മയും പരീക്ഷാ തട്ടിപ്പുകളും കാരണം രാജ്യം മുഴുവന്‍ യുവാക്കള്‍ ബുദ്ധിമുട്ടുമ്പോള്‍, അവരെ ഒന്നടങ്കം അപമാനിക്കുന്ന രീതിയിലാണ് യുവത ഇതിനെ കണ്ടത്. മുന്‍ ആം ആദ്മി പാര്‍ട്ടി മുന്‍ സോഷ്യല്‍ മീഡിയ സ്ട്രാറ്റജിസ്റ്റും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ അഭിജിത് ദിപ്‌കെ എന്ന മുപ്പതുകാരന്‍, ‘എങ്കില്‍ എല്ലാ പാറ്റകള്‍ക്കും ഒരുമിച്ച് ചേര്‍ന്നുകൂടേ?’ എന്ന് ചോദിച്ച് 2026 മേയ് 16-ന് Cockroach Janta Party എന്ന പേരില്‍ പേജും വെബ്‌സൈറ്റും തുടങ്ങി.

സംഭവം വിവാദമായതോടെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി രംഗത്തെത്തി. വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് നിയമരംഗത്തും മറ്റും എത്തുന്നവരെയാണ് താന്‍ ഉദ്ദേശിച്ചതെന്നും രാജ്യത്തെ യുവാക്കളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ യുവാക്കള്‍ ഈ പ്രസ്ഥാനവുമായി മുന്നോട്ട് പോവുകയായിരുന്നു.

Voice of the Lazy & Unemployed ടാഗ് ലൈനോടെവന്ന അവരുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ലക്ഷക്കണക്കിന് യുവാക്കളാണ് മിനിറ്റുകള്‍ക്കകം മെമ്പര്‍മാരായത്! മഹുവ മൊയ്ത്ര അടക്കമുള്ള മുഴുവന്‍ സമയ രാഷ്ട്രയക്കാരും ഇതിന്റെ ഭാഗമായിക്കഴിഞ്ഞു. ലക്ഷങ്ങളില്‍ നിന്ന് കോടികളിലേക്ക് കുതിക്കുകയാണ് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം എ്ന്നതാണ് കൗതുകം.

Post a Comment

0 Comments