ഒന്നല്ല രണ്ട് പിഴവ്; നീറ്റ് പുനഃപരീക്ഷയിലും പിഴവുകള്‍ കണ്ടെത്തി, നടപടി



ന്യൂഡല്‍ഹി: നീറ്റ് യുജി പുനപരീക്ഷയിലും പിഴവുകള്‍. ഫിസിക്‌സ് ചോദ്യപേപ്പറിലാണ് പിഴവുകള്‍ കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരം നല്‍കാതെയും മറ്റൊരു ചോദ്യത്തിന് നല്‍കിയിരുന്ന ഓപ്ഷനുകളില്‍ രണ്ട് ശരിയുത്തരങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുനഃപരീക്ഷ നടത്തിയത്.

പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ എന്‍ടിഎ നടപടിയെടുത്തു. ശരിയുത്തരം ഇല്ലാത്ത ചോദ്യം റദ്ദാക്കുമെന്നും പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാല് മാര്‍ക്ക് ബോണസ് നല്‍കുമെന്നും എന്‍ടിഎ അറിയിച്ചു.

നിലവില്‍ ഈ രണ്ട് ഉത്തരങ്ങളും ശരിയായി പരിഗണിക്കാനാണ് തീരുമാനം. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് എന്‍ടിഎ പുനഃപരീക്ഷ നടത്തിയത്. മെയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ 12ലധികം വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് ജീവനൊടുക്കിയിരുന്നു.

തുടര്‍ന്ന് രാജ്യത്തെ പരീക്ഷാ ക്രമേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിനെതിരായ സിജെപി പ്രതിഷേധം ജന്തര്‍ മന്തറില്‍ തുടരുകയാണ്.

ഇതിനിടെയാണ് പുനഃപരീക്ഷയിലും പിഴവുകള്‍ കണ്ടെത്തിയത്. അതേസമയം സിബിഎസ്ഇ ചെയര്‍മാന്റെ നിയമന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ തിരുത്തി. ലോഖണ്ഡെ പ്രശാന്തിന് നല്‍കിയത് അധിക ചുമതലയാണെന്നാണ് വിലയിരുത്തല്‍.

ലോഖണ്ഡെ ആഭ്യന്തര മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി തന്നെ തുടരും. പുനഃപരീക്ഷ ക്രമക്കേടിന് പിന്നാലെയാണ് രാഹുല്‍ സിങ്ങിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി ലോഖണ്ഡയെ നിയമിച്ചത്.

Post a Comment

0 Comments