തിരുവനന്തപുരം:കട്ട മുതൽ സംരക്ഷിക്കാനുളള കവചമായിരുന്നു ആഗോള അയ്യപ്പ സംഗമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സ്വർണം ചെമ്പാകുന്ന മായിക വിദ്യ പിണറായി ഭരണത്തിൽ മാത്രമേ നടക്കൂ. വിഷയത്തിൽ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
സ്വാമിയേ ശരണമയ്യപ്പ എന്ന് മര്യാദയ്ക്ക് വിളിക്കാൻ അറിയാത്തവരാണ് അയ്യപ്പ സംഗമം നടത്തിയത്. ഭക്തരെ വേദനിപ്പിച്ച സർക്കാരാണിത്. മൂന്നാം ഊഴം വരുമെന്നാണ് പറയുന്നത്. ഇപ്പോൾ സ്വർണപ്പാളി മാത്രമേ പോയുള്ളു. ഇനി അയ്യപ്പൻ തന്നെ അവിടെയുണ്ടാകുമോ എന്നറിയണമെന്ന് കെസി വേണുഗോപാൽ പരിഹസിച്ചു.
0 Comments