തൃശൂർ: 9 വയസുകാരിയെ മദ്രസയില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 4 വര്‍ഷവും 2 മാസവും കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. മുല്ലശ്ശേരി തിരുനെല്ലൂര്‍ ഷെരീഫ് ചിറയ്ക്കലിനെയാണ് (52) ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
അതേസമയം രണ്ടാം പ്രതിയായ മദ്രസയിലെ പ്രധാനാധ്യാപകനായിരുന്ന പാലക്കാട് വീരമംഗലം ഒടുവാങ്ങാട്ടില്‍ അബ്ബാസിനോട് കുട്ടി വിവരം വെളിപ്പെടുത്തിയെങ്കിലും അത് മറച്ചുവെച്ചതിന് 10,000 രൂപ പിഴയും പിഴ അടക്കാത്ത പക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. പ്രതികളില്‍ നിന്നും ഈടാക്കുന്ന പിഴ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. പഠനത്തില്‍ പിറകോട്ട് പോയതിനെ തുടര്‍ന്ന് സ്‌കൂളിലെ ടീച്ചര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരം പുറത്ത് പറയുന്നത്..
0 Comments