ഡൽഹി: പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയ സിആർപിഎഫ് ഉദ്യോഗസ്ഥനെ നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മോത്തി റാമിനെ ജോലിയില്‍ നിന്ന് പുറത്താക്കി. ഭീകരാക്രമണം നടക്കുന്നതിൻ്റെ ദിവസത്തിന് മുൻപ് ഇയാൾ പഹല്‍ഗാമില്‍ ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു.
ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍, കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാൾ പാകിസ്ഥാന് കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും പണം സ്വീകരിച്ചതായും എന്‍ ഐ എ കണ്ടത്തി. പ്രതിമാസം 3,000 രൂപ ഇയാളുടെ അക്കൗണ്ടില്‍ വന്നിരുന്നു. പാക് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടതായും എന്‍ ഐ എ കണ്ടെത്തി.
സിആർപിഎഫ് ഉദ്യോഗസ്ഥരും കേന്ദ്ര ഇന്റലിജൻസ് ഏജൻസികളിലെ ഉദ്യോഗസ്ഥരും മോത്തി റാമിനെ ചോദ്യം ചെയ്തതിന് ശേഷമാണ് എൻഐഎയ്ക്ക് കൈമാറിയത്. സുരക്ഷാ സേന നടത്തിയ ഓപ്പറേഷനുകളെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ സ്ഥാനം എന്നിവയെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകർക്ക് കൈമാറി ചാരവൃത്തിയിൽ ഏർപ്പെട്ടതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2023 മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി (പി ഐ ഒ) പങ്കിട്ടിരുന്നുവെന്നും എന്‍ ഐ എ പറഞ്ഞു. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം നിരീക്ഷിച്ചപ്പോള്‍ സ്ഥാപിത മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും ലംഘിച്ചതായി കണ്ടെത്തിയതാണ് ഇയാളെ സംശയത്തിന്റെ നിഴലിലാക്കിയത്.
0 Comments