ന്യൂഡൽഹി: 11-ാമത് അന്താരാഷ്‌ട്ര യോഗാദിനത്തിൽ വിശാഖപട്ടണത്ത് നടന്ന യോഗാദിനാചരണ സംഗമത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശാഖപ്പട്ടണത്തെ രാമകൃഷ്ണ ബീച്ചിൽ നടന്ന സംഗമത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകളോടൊപ്പം പ്രധാനമന്ത്രി യോഗ ചെയ്തു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി യോഗ മാറിയിരിക്കുന്നുവെന്നും മനസ്സമാധാനത്തിന്റെ പ്രതീകമാണ് യോഗയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ലോകം മുഴുവൻ പിരിമുറുക്കങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. പലയിടങ്ങളിലും സംഘർഷാവസ്ഥ മോശമായി തുടരുന്നു. ഇത്തരം സമയങ്ങളിൽ യോഗ നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു. മനസ്സമാധാനം ലോകത്തിന്റെ നയമായി മാറുകയാണ്.നമ്മുടെ ശാസ്ത്രജ്ഞർ ബഹിരാകാശത്ത് യോഗ പരിശീലിക്കുന്നു. യുവാക്കൾ ഗ്രാമങ്ങളിലും മറ്റും യോഗ ചെയ്യുന്നു. നാവികസേനയുടെ എല്ലാ കപ്പലുകളിലും യോഗാദിനാചരണം നടക്കുന്നുണ്ട്. യോഗ എല്ലാവർക്കും വേണ്ടിയുള്ളതാണ്. അതിന് പ്രായമോ പശ്ചാത്തലമോ ബാധകമല്ല. ഒരു ഭൂമിക്ക് വേണ്ടി ഒരു ആരോഗ്യത്തിന് വേണ്ടി യോഗ എന്നതാണ് ഇത്തവണത്തെ പ്രമേയം. നാം ഒറ്റപ്പെട്ട വ്യക്തിയല്ല, മറിച്ച് ഈ പ്രകൃതിയുടെ ഭാഗമാണെന്ന് യോഗ നമ്മെ പഠിപ്പിക്കുന്നു.
യോഗ അടിസ്ഥാനമാക്കിയുള്ള തെറാപ്പിയും സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഡൽഹി എയിംസ് ഇക്കാര്യത്തിൽ സജീവ പങ്കാളിയാകുന്നുണ്ട്. യോഗ അഭ്യസിക്കുന്നതിലൂടെ ഹൃദയ-നാഡീ പ്രശ്നങ്ങളുള്ളവർക്ക് മാറ്റങ്ങളുണ്ടയാതായും സ്ത്രീകളുടെ മാനസികാരോഗ്യത്തിന് ഉത്തമമാണെന്ന് എയിംസ് ആശുപത്രി നടത്തിയ ഗവേഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
0 Comments