ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; കുതിച്ചുയർന്ന് ഇസ്രയേലി കറൻസി ഷെക്കൽ



ജറുസലേം: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേലി കറൻസി ഷെക്കലിൻ്റെ മൂല്യം കുത്തനെ കുതിച്ചുയർന്നു. ഇത് സ്റ്റോക്ക് മാർക്കറ്റിന് നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്. ഇസ്രയേൽ പ്രാദേശിക സമയം 3.42 ആയപ്പോഴേക്കും ഡോളറിനെതിരെ ഷെക്കൽ 3.50 എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ആ ദിവസം 3.6% കൂടുതൽ ശക്തിപ്പെട്ടു.

2023 ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തെ തുടർന്ന് കറൻസിയെ പിന്തുണയ്ക്കാൻ സെൻട്രൽ ബാങ്ക് ശക്തമായി ഇടപെട്ട 2023 ഒക്ടോബർ 9 ന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്. കഴിഞ്ഞയാഴ്ച ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായപ്പോൾ കഴിഞ്ഞയാഴ്ച നേരിട്ട കനത്ത നഷ്ടം നികത്തിക്കൊണ്ട് ഇസ്രയേലി കറൻസിയുടെ മൂല്യം 4.6% വരെ ഉയർന്നിരുന്നു. വെള്ളിയാഴ്ചയാണ് ഇസ്രയേൽ ഇറാനെതിരെ സൈനിക ആക്രമണം നടത്തിയത്.

ഇസ്രയേലിൻ്റെ പ്രധാന ഓഹരി സൂചികകളും നേട്ടമുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. വിശാലമായ ടെൽ അവീവ് 125 സൂചിക TA125 2.6% ഉയർന്ന് ക്ലോസ് ചെയ്യുകയും 0.5% വർദ്ധിപ്പിക്കുകയും ചെയ്തു. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ, ബാലിസ്റ്റിക് മിസൈൽ ഫാക്ടറികൾ, സൈനിക കമാൻഡർമാർ എന്നിവയ്ക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഉയർച്ച ഉണ്ടായത്. ഇസ്രയേലിനെതിരെ ഇറാന്‍ പ്രത്യാക്രമണവും നടത്തി. ചില സാഹചര്യങ്ങളിൽ ഈ യുദ്ധം ഈ മേഖലയിൽ ഒരു പുതിയ സ്ഥിതിവിശേഷത്തിന് ഉത്തേജകമായേക്കാമെന്ന വിലയിരുത്തലുമായി ബാങ്ക് ഹപോളിമിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധൻ വിക്ടർ ബഹാർ രം​ഗത്തെത്തിയിരുന്നു.

Post a Comment

0 Comments