കണ്ണൂര്‍: കെഎസ്‍യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് ആശുപത്രി വിട്ടത്. മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേക്കാണ് തിരിച്ചു. ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്.
അതേസമയം, മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവെ പൊലീസ് കോടതിയിൽ സമർപ്പിച്ചേക്കും.ദൃശ്യങ്ങൾ എങ്ങനെ എങ്കിലും പരസ്യപ്പെടുത്താൻ കോൺഗ്രസും നീക്കം ആരംഭിച്ചിട്ടുണ്ട്.
പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ടും വിദഗ്ധ ഡോക്ടർമാരും അടങ്ങിയ സംഘമാണ് ഇന്നലെ ആരോഗ്യ മന്ത്രിയെ പരിശോധിച്ചത്. എംആർ ഐ പരിശോധനയിൽ കഴുത്തിന് ക്ഷതമുണ്ടായ കാര്യം സ്ഥിരീകരിച്ചിരുന്നു. ഈ ക്ഷതം കാരണമാണ് വേദന അനുഭവപ്പെടുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

0 Comments