കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎല്ലും മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള ഇടപാടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ നൽകിയ ഹരജി ഹൈക്കോടതി തള്ളി. കേസിൽ സിഎംആർഎല്ലിന്റെ വാദങ്ങൾ പൂർണമായും തള്ളിക്കൊണ്ടാണ് ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി അനുമതി നൽകിയത്.
ഇതിനൊപ്പം, വിധി ചോദ്യം ചെയ്ത് സുപ്രിംകോടതി ഉൾപ്പെടെയുള്ള മേൽക്കോടതികളെ സമീപിക്കാൻ സാവകാശം നൽകണമെന്ന സിഎംആർഎല്ലിന്റെ അടിയന്തര ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. സാവകാശം പോലും അനുവദിക്കാതെയുള്ള ഹൈക്കോടതിയുടെ ഈ ഉത്തരവ് കമ്പനിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിധിയുടെ പശ്ചാത്തലത്തിൽ സിഎംആർഎല്ലിന്റെ തുടർന്നുള്ള നിയമനടപടികൾ എന്തായിരിക്കുമെന്നതിൽ വരും മണിക്കൂറുകളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് റിപ്പോർട്ടുകൾ.

0 Comments