ന്യൂഡല്‍ഹി: 72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു.
മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി. കൽക്കി 2898 AD-യാണ് മികച്ച ജനപ്രിയ സിനിമ.
ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാളം സിനിമ. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. അജയന്റെ രണ്ടാം മോഷണം എന്ന സിനിലയിലെ 'അങ്ങ് വാനക്കോണില്' എന്ന പാട്ടിനാണ് പുരസ്‌കാരം ലഭിച്ചത്.
മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ഭ്രമയുഗത്തിലൂടെ ഷെഹനാദ് ജലാൽ സ്വന്തമാക്കി. നോൺ ഫീച്ചർ സിനിമാ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള 'ഭദ്രകാളി നാടക' ത്തിന് സ്പെഷ്യൽ ജൂറി പരാമർശമുണ്ട്.
ധനുഷ് ഒരുക്കിയ റായനാണ് മികച്ച തമിഴ് സിനിമ. കാർത്തി, അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ മെയ്യഴകൻ, ധനുഷ് നായകനായെത്തിയ ക്യാപ്റ്റൻ മില്ലർ എന്നീ തമിഴ് സിനിമകൾ പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി. മികച്ച ശബ്ദ മിശ്രണത്തിനാണ് മെയ്യഴകൻ പുരസ്‌കാരം നേടിയത്.
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം സംഗീത സംവിധായകൻ ജി.വി പ്രകാശ് സ്വന്തമാക്കി

0 Comments