കേരളത്തിൽ സ്വർണ്ണ വിലയിടിവ്



കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു. ഗ്രാമിന് 255 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,845 രൂപയായി കുറഞ്ഞു. പവന് 2040 രൂപയും കുറഞ്ഞു. പവന്റെ വില 1,02,760 രൂപയായും ഇടിഞ്ഞു. കഴിഞ്ഞ ദിവസവും നഷ്ടത്തോടെയാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണത്തിന്റെ വില കേരളത്തിലും കുറഞ്ഞത്.

രാജ്യാന്തര വിപണിയില്‍ ഏഴ് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിനടുത്തേക്ക് സ്വര്‍ണം വീണു. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 0.4 ശതമാനത്തിന്റെ കുറവുണ്ടായി. 3,985.89 ഡോളറായാണ് സ്വര്‍ണവില കുറഞ്ഞത്. 2025 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തുന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.2 ശതമാനത്തിന്റെ കുറവുണ്ടായി. 4,001.60 ഡോളറായാണ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഇടിഞ്ഞത്.

ഈ വര്‍ഷം മൂന്ന് തവണ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാന്‍ സാധ്യതയുണ്ടെന്നാണ് സ്വര്‍ണ വിപണിയുടെ പ്രതീക്ഷ. ഈ നീക്കം മുന്നില്‍കണ്ട് നിക്ഷേപകര്‍ കരുതലെടുക്കുന്നത് സ്വര്‍ണവില വന്‍തോതില്‍ ഇടിയാന്‍ കാരണമാവുന്നുണ്ട്. ഇതിനൊപ്പം ഡോളര്‍ ഇന്‍ഡക്‌സ് കരുത്താര്‍ജിക്കുന്നതും സ്വര്‍ണത്തിന് തിരിച്ചടിയാവുന്നുണ്ട്.

പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതാണ് പലിശനിരക്ക് കുറക്കുന്നതില്‍ നിന്നും യുഎസ് കേന്ദ്രബാങ്കിനെ പിന്തിരിപ്പിക്കുന്നത്. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

Post a Comment

0 Comments