തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായി 152 തസ്തികകൾ സർക്കാർ അനുവദിച്ചു. 12 മെഡിക്കൽ ഓഫീസർ, 47 നഴ്സിങ് ഓഫീസർ, 60 ഗ്രേഡ് 2 ഫാർമസിസ്റ്റ്, 33 ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് നിയമനം നടക്കുക. പിഎസ്സി വഴി നിയമനം ലഭിക്കേണ്ട ഉദ്യോഗാർഥികൾ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ ആരോഗ്യ സ്ഥാപനങ്ങളിൽ നിയമനം മുടങ്ങി കിടക്കുകയായിരുന്നു. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് പ്രതിസന്ധിയായിരുന്നു.

0 Comments