സമരം ശക്തമാക്കി കോക്രോച്ച് പാര്‍ട്ടി; ജന്തര്‍ മന്തറിൽ നിരോധനാജ്ഞ

ഡൽഹി: കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള ജന്തർ മന്തറിലെ സമരം ശക്തമാക്കി കോക്രോച്ച് ജനത പാർട്ടി. സമരക്കാരോട് പിരിഞ്ഞു പോകാൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം ശക്തമായി തുടരുകയാണ്.

സമരക്കാർക്കെതിരെ പൊലീസ് ബലപ്രയോഗവും നടത്തി. അതേസമയം ഡൽഹിക്കാർ ജന്തര്‍ മന്തറിലേക്ക് എത്തണമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ആഹ്വാനം ചെയ്തിട്ടുണ്ട്. സമരക്കാരെ ഒഴിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് ഡൽഹി പൊലീസ്. എന്നാൽ ഒൻപത് മണിമുതൽ മുതൽ അഞ്ചുവരെ പ്രതിഷേധിക്കാൻ അല്ല വന്നതെന്നും പൊലീസ് ഭീഷണിയിൽ മുട്ടുമടക്കില്ലെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ താൻ വേദി വിടില്ലെന്ന് അഭിജീത് ദിപ്കെ പറഞ്ഞു, അതേസമയം പ്രതിഷേധം തുടരാൻ അനുവദിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.

"രാജ്യമെമ്പാടുമുള്ള യുവാക്കൾ ഇവിടെയുള്ളതിനാൽ, നീതി ലഭിക്കുന്നതുവരെ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നതിനാൽ, അധികാരികളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഡൽഹി പൊലീസിനോട് ഞങ്ങളുടെ അനുമതി നീട്ടാൻ ഞാൻ അഭ്യർത്ഥിക്കുന്നു. പ്രതിഷേധം സമാധാനപരമായിരുന്നു. ഞങ്ങൾ നീതി തേടുന്ന നിരപരാധികളായ വിദ്യാർഥികൾ മാത്രമാണ്" ദിപ്കെ വ്യക്തമാക്കി.

Post a Comment

0 Comments